ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും അപകടകാരികളായ ഭീകരർ സിറിയയിലെ ജയിലുകളിൽ നിന്ന് കൂട്ടത്തോടെ പുറത്തേക്ക് വരുന്നു. കുർദിഷ് സേനയുടെ കാവലിലുണ്ടായിരുന്ന ജയിലുകൾ തകർത്താണ് ജൂലാനി വിഭാഗം ഐസിസ് (ISIS), ജബഹത്ത് അൽ-നുസ്ര ഭീകരരെ മോചിപ്പിക്കുന്നത്. സിറിയയിലെ കുർദിഷ് സേനയുടെ നിയന്ത്രണത്തിലായിരുന്ന മിക്കവാറും എല്ലാ ജയിലുകളും ഇപ്പോൾ വിമതരുടെ കൈപ്പിടിയിലാണ്. ഇവിടെ തടവിലായിരുന്ന ആയിരക്കണക്കിന് കൊടും ക്രിമിനലുകളാണ് പുറത്തിറങ്ങുന്നത്. • പാശ്ചാത്യ രാജ്യങ്ങൾ ഈ ഗൗരവകരമായ സാഹചര്യത്തെ അവഗണിക്കുകയാണെന്ന വലിയ വിമർശനം ഉയരുന്നുണ്ട്. ഈ ഭീകരർ പുറത്തിറങ്ങുന്നത് ലോകരാജ്യങ്ങളുടെ സുരക്ഷയ്ക്ക് വൻ ഭീഷണിയാകും. • ഇസ്രായേൽ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളും അതീവ ജാഗ്രതയിലാണ്. എന്നാൽ അന്താരാഷ്ട്ര മാധ്യമങ്ങൾ ഈ വാർത്തയ്ക്ക് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല എന്ന ആക്ഷേപം ശക്തമാണ്.
Comments
Post a Comment